2012, മേയ് 6, ഞായറാഴ്‌ച

ബുദ്ധനെക്കുറിച്ച്...

ഇന്ന് ബുദ്ധ പൂര്‍ണിമ .വൈശാഖ മാസത്തിലെ ഈ  പൌര്‍ണമിയിലാണ്

ലോകത്തിനു ക്രിയാത്മകമായ  ജീവിത ദര്‍ശനം പ്രദാനം ചെയ്ത  ബുദ്ധന്റെ

 ജന്മ , ബോദോധയ ,പരിനിര്‍വാണ ദിനങ്ങള്‍ വരുന്നത് .ബുദ്ധനെ കുറിച്ചും

അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെക്കുറി ച്ചുമുള്ള  വീക്ഷണങ്ങള്‍

നിരവധിയാണ്.ദൈവത്തെ നിരാകരിച്ച അദ്ദേഹത്തെ ദൈവമായി മഹായാന

 ബുദ്ധ മതക്കാര്‍ ആരാധിക്കുന്നു.ഹിന്ദു മതത്തിലെ വേദ ഗ്രന്ഥങ്ങളുടെ

ആധികാരികത ചോദ്യം ചെയ്ത ബുദ്ധനെ വിഷ്ണുവിന്റെ ഒരു

അവതാരമായി കണക്കാക്കുന്നു.
സാര്‍നാഥ് നിന്നുള്ള ശില്‍പം

  
മനുഷ്യനെയും അവന്റെ ദുഖങ്ങളെ ക്കുറിച്ചും മാത്രം ആകുലപ്പെട്ട ബുദ്ധന്റെ 

ജീവിതവുമായി ബന്ധപ്പെട്ടു ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചില

കാര്യങ്ങളിലേക്ക്.

 ബുദ്ധന്‍ ഒരു നാസ്തികന്‍ ?


ബുദ്ധനെ ഒരു നാസ്തികന്‍ എന്ന് തന്നെവിശേഷിപ്പിക്കാം . അദ്ദേഹം പ്രകൃതി 

ശക്തികളിലോ ദൈവത്തിലോ വിശ്വസ്സിച്ചിരുന്നില്ല. ദൈവത്തിന്റെ   

അസ്തിത്വത്തെപ്പോലും നിഷേധിച്ച  അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍    

അതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ പോലും നിഷ്പ്രയോജനമാന്നായിരുന്നു. .

വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും  അപ്രമാദിത്വത്തെ ചോദ്യം

 ചെയ്ത ബുദ്ധന്റെ നിരീക്ഷണത്തില്‍ ഇവയൊന്നും  അന്തിമമല്ല എന്നും
 
പുന പരിശോധനയുടെയും പുനരാലോചനയുടെയും ആവശ്യം വരുമ്പോള്‍ 

അതിനു വിധേയമാകേണ്ടി വരുമെന്നും വാദിച്ചു.

ഗാന്ധാര ശൈലിയിലുള്ള ശില്‍പം


 ബുദ്ധന്‍ മാംസാഹാരത്തെ എതിര്‍ത്തില്ല ?

 അഹിംസ 
സിദ്ധ്വാന്തത്തിന്റെ  പ്രചാരകനായിരുന്ന  ബുദ്ധന്‍ ജനങ്ങളുടെ 

ജീവിത രീതിയുടെ ഭാഗമായ മാംസാഹാര ശീലത്തെ എതിര്‍ത്തിരുന്നില്ല.  

അദ്ദേഹത്തിന്റെ  അന്ത്യത്തിന് കാരണമായതും മാംസാഹരത്തില്‍ നിന്നുള്ള 

ഭക്ഷ്യ വിഷ ബാധയായിരുന്നു.പാവ പുരിയില്‍ വച്ചു കുന്ദന്‍ എന്ന 

കൊല്ലന്റെ കുടിലില്‍ നിന്നും കഴിച്ച പന്നി മാംസത്തില്‍ നിന്നും അസുഖം 

ബാധിക്കുകയും പ്രായാധിക്യത്തിന്റെ അവശതകളും കൂടി ചേര്‍ന്ന് 

കുശിനഗരത്തില്‍ വച്ചു നിര്‍വാണം പ്രാപിക്കുകയായിരുന്നു.

 പ്രയോഗികതക്ക് മാത്രം പ്രാധാന്യം 



 ബുദ്ധന്‍ അദ്ദേഹത്തിന്റെ ജീവതത്തിലും   വീക്ഷണത്തിലും പ്രയോഗികതക്ക് 

മാത്രം പ്രാധാന്യം നല്‍കി.വിശ്വസങ്ങള്‍ക്കോ ആചാര അനുഷ്ടാനങ്ങള്‍ക്കോ  

അദ്ദേഹത്തിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല.ബോദോധയത്തിന് മുന്‍പ് 

ഗയയില്‍ വച്ചു ആഹാരം  ഉപേക്ഷിച്ചു അതി  കഠിനമായ 

തപസ്സനുഷ്ടിക്കുകയുണ്ടായി തന്മൂലം ശരീരം തീരെ ദുര്‍ബലമാകുകയും  

ക്ഷീണിതിനാകുകയും ചെയ്തു.എന്നിട്ടും  ലക്‌ഷ്യം നേടാന്‍ കഴിയാത്തത് 

 അദ്ദേഹത്തെ ചിന്തിപ്പിക്കുകയും   ശരീരത്തെ  പീഡിപ്പിക്കുന്നത് 

കൊണ്ട് ശക്തി ക്ഷയിക്കുകയെയുവുള്ളുവെന്നും അങ്ങനെ ചിന്താ ശക്തി 

നഷ്ടപ്പെട്ടോരാള്‍ക്ക് ലക്‌ഷ്യം നേടാന്‍ സാധിക്കുകയില്ലെന്നും ബോധ്യമായി .

അതോടുകൂടി അത്തരം    ശ്രമങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.പിന്നീടു   

ബോദോധായത്തിനു വേണ്ടിയുള്ള ധ്യാനത്തിലിരിക്കുമ്പോള്‍ 40 

ദിവസത്തേക്കുള്ള ഭക്ഷണം കരുതിയിരുന്നു.
സുജാതയില്‍ നിന്ന് ഭക്ഷണം സ്വീകരിച്ചു ഉപവാസം അവസാനിപ്പിക്കുന്ന ബുദ്ധന്‍-[painting]

 ബുദ്ധന്‍ തന്റെ ഒരു സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു."ഏതെങ്കിലും 

ഗ്രന്ഥങ്ങളില്‍ പറയുന്നത് കൊണ്ടോ ,മഹദ് വ്യക്തികള്‍ പറഞ്ഞത് കൊണ്ടോ 

അനുഷ്ടാനമായത്   കൊണ്ടോ വിശ്വാസങ്ങളും സിദ്ധ്വാന്തങ്ങളും 

ശരിയാകണമെന്നില്ല പ്രസ്തുത വിശ്വാസങ്ങളും സിദ്ധാന്തങ്ങളും 

പരിശോധിച്ച് വിശകലനം ചെയ്തു മനുഷ്യ നന്മയ്ക്ക് ഉകുന്നതാണെങ്കില്‍ 

മാത്രം സ്വീകരിക്കുക ".

 ബുദ്ധന്‍ ഒരു മാര്‍ഗ ദര്‍ശി 
 
ബുദ്ധന്‍ താന്‍ ഒരു മാര്‍ഗ ദര്‍ശി മാത്രമാണെന്നും തന്റെ ശാസനകള്‍ 

മനുഷ്യന്‍ മനുഷ്യന് നല്‍കുന്ന സന്ദേശമാന്നു മാത്രമേ ബുദ്ധന്‍ അവകാശ 

പെട്ടുള്ളൂ.തന്റെ മതത്തില്‍ തനിക്കായി  പ്രത്യേകമായ ഒരു സ്ഥാനവും 

കല്പിച്ചിരുന്നില്ല.


  സ്റ്റീഫന്‍ ബാച്ചിലറിന്റെ നിഗമനങ്ങള്‍ 

ബുദ്ധ ജീവതത്തെ സംബന്ധിച്ച  ഏറ്റവും പുതിയ പുസ്തകമായ   

"കണ്ഫെഷന്‍ഓഫ്  എ ബുദ്ധിസ്റ്റ് എതിസ്റ്റ്" രചയിതാവ് സ്റ്റീഫന്‍ ബാച്ചിലര്‍   

ബുദ്ധന്റെ  മരണം സംബന്ധിച്ച് പുതിയ ചില നിഗമനങ്ങള്‍  

നല്‍കുന്നു.അദേഹത്തിന്റെ അഭിപ്രായത്തില്‍ കുന്ദന്റെ വസതിയിലെ 

ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നുവെന്നും അത് ആദ്യം കഴിച്ച ബുദ്ധന്‍  


തിരിച്ചറിയുകയും ബാക്കിയുള്ളത്  കുഴിച്ചുമൂടാന്‍ 

നിര്‍ദേശിക്കുകയായിരുന്നു.യഥാര്‍ത്വത്തില്‍   ലക്‌ഷ്യം വച്ചത് പ്രായമേറിയ 

ബുദ്ധനെയല്ല ബുദ്ധന്റെ പ്രിയ ശിഷ്യനായിരുന്ന ആനന്ദനെയനന്നാണ് സ്റ്റീഫന്‍ 

സമര്‍ത്വിക്കുന്നത്  .ബുദ്ധന് ശേഷം ആനന്ദനിലൂടെയുള്ള   ബുദ്ധ ധര്‍മ പ്രചരണം 

തടയുകയായിരിക്കണം ഉദേശിച്ചത്‌.

ബുദ്ധനും ആനന്ദനും .
   റഫറന്‍സ് -1. ബുദ്ധനും ബുദ്ധ ധര്‍മവും -ഡോ.ബി .ആര്‍ .അംബേദ്‌കര്‍
2 .Outlook interview of Stephan batchelor -http://www.outlookindia.com/article.aspx?264459

4 അഭിപ്രായങ്ങൾ:

  1. thank you very much , very rarely we see discussions about budha in malayalam

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    മറുപടിഇല്ലാതാക്കൂ
  3. പുതിയ വിവരങ്ങൾക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  4. arivukalkku nandhi..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane............

    മറുപടിഇല്ലാതാക്കൂ